ആടുജീവിതം സിനിമാ സംഘത്തിന്റെ വിസാ കാലാവധി നീട്ടി നൽകും; തിരികെ ഇപ്പോഴെത്തിക്കാനാകില്ല

ആടുജീവിതം സിനിമാ സംഘത്തിന്റെ വിസാ കാലാവധി നീട്ടി നൽകും; തിരികെ ഇപ്പോഴെത്തിക്കാനാകില്ല

കൊറോണ വൈറസ് ബാധയെ തുടർന്ന് ആഗോള തലത്തിൽ ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ ജോർദാനിൽ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘത്തിന്റെ വിസാ കാലാവധി നീട്ടാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി എ കെ ബാലൻ. ജോർദാനിലെ വദിറം മരുഭൂമിയിലാണ് സംഘം കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ വിസാ കാലവാധി അവസാനിക്കാനിരിക്കെ മടങ്ങിപ്പോകാൻ ജോർദാൻ അധികൃതർ നിർദേശിച്ചിരുന്നു.

ജോർദാനിൽ ഇവർക്ക് വേണ്ട സൗകര്യങ്ങൾ മുഖ്യമന്ത്രി നേരത്തെ ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസസൗകര്യവും ആവശ്യമായ സുരക്ഷാ സംവിധാനവും ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും എ കെ ബാലൻ പറഞ്ഞു. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദ് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നാട്ടിലെത്തിക്കുക എന്നത് പ്രായോഗികമല്ലെന്നും വിസാ കാലാവധി നീട്ടിനൽകാനുള്ള നടപടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

ബെന്യാമിന് റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര് ദാനില് നടക്കുകയാണ്. ലോകംമുഴുവന് കൊറോണഭീതിയില് നില് ക്കുന്ന സാഹചര്യത്തില് ലോക്ക്ഡൗണും കര് ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള് സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില് നടന് പൃഥ്വിരാജ് ഉള് പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര് ത്തകരും ജോര് ദാനില് കുടുങ്ങിക്കിടക്കുന്ന വാര് ത്ത ശ്രദ്ധയില് പ്പെട്ടു.
വാര് ത്തകണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു. പൃഥ്വിരാജിൻറെ അമ്മ മല്ലികാ സുകുമാരനുമായും സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജോര് ദാനില് ഇവര് ക്ക് വേണ്ട സൗകര്യങ്ങള് നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഇതിന് റെ അടിസ്ഥാനത്തില് ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര് ക്ക് ലഭിച്ചു.
ഇപ്പോള് വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര് ത്തകര് പങ്കുവെച്ചിരിക്കുന്നത്. ഇന് റര് നാഷണല് വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില് നാട്ടിലേക്ക് എത്തിക്കുകയെന്നത് തല് ക്കാലം പ്രാവര് ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന് അറിയിച്ചിട്ടുണ്ട്.
അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര് ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര് ക്കാര് ലഭ്യമാക്കും.

Share this story