മരുന്നുകൾ കടലിൽ വലിച്ചെറിയണം: അസുഖം വന്നപ്പോൾ കൊച്ചിയിൽ മികച്ച ചികിത്സ തന്നെ തേടിയ ശ്രീനിവാസൻ പറയുന്നു

മരുന്നുകൾ കടലിൽ വലിച്ചെറിയണം: അസുഖം വന്നപ്പോൾ കൊച്ചിയിൽ മികച്ച ചികിത്സ തന്നെ തേടിയ ശ്രീനിവാസൻ പറയുന്നു

അലോപതി ചികിത്സാ രീതിയെ വീണ്ടും വിമർശിച്ച് നടൻ ശ്രീനിവാസൻ. അലോപതിക്കെതിരായ തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇത് വ്യാജപ്രചാരണമാണെന്ന് വിദഗ്ധ ഡോക്ടർമാർ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഇതിന് ശേഷവും തന്റെ വാദം ശ്രീനിവാസൻ തുടരുകയാണ്. അതേസമയം അടുത്തിടെ ദേഹാസ്വാസ്ഥ്യം ്അനുഭവപ്പെട്ടപ്പോൾ കൊച്ചിയിലെ മികച്ച ആശുപത്രിയിൽ തന്നെ ചികിത്സ തേടിയ ശ്രീനിവാസന് ഇത് പറയാൻ എന്താണ് അർഹതയെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം

താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. രോഗങ്ങൾക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപതി. മരുന്നുകൾ കടലിൽ വലിച്ചെറിയണം. താൻ വലിയ ആശുപത്രികളിൽ പോകുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണ്. അതിനിയും തുടരുമെന്നും ശ്രീനിവാസൻ പറയുന്നു.

Share this story