കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു, കഴിവിന്റെ അപ്പുറമായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്ന് മന്ത്രി കെ കെ ശൈലജ

കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു, കഴിവിന്റെ അപ്പുറമായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്ന് മന്ത്രി കെ കെ ശൈലജ

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട് മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടിയുടെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മെഡിക്കൽ കോളജിലെത്തുമ്പോൾ തന്നെ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു

വലിയ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ കുട്ടിയെ കൊവിഡ് സ്‌പെഷ്യൽ വാർഡിലേക്ക് മാറ്റുകയായിരുന്നു. ആദ്യ പരിശോധനാ ഫലം പോസിറ്റീവാണ്. രണ്ടാമത് പരിശോധിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. ഹൃദയവാൽവിന് ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളുള്ള കുട്ടിയായതിനാൽ രക്ഷപ്പെടുത്താൻ പ്രയാസമായിരുന്നു. നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്നും ആരോഗ്യമന്ത്രി പറഞ്ഞു

കുട്ടിക്ക് കൊവിഡ് വന്നത് എങ്ങനെയെന്ന് പരിശോധിച്ച് വരികയാണ്. കുട്ടിയുടെ വീട്ടിലുള്ള ആരും വിദേശത്ത് നിന്ന് വന്നവരല്ല. എന്നാൽ വിദേശത്ത് നിന്നുവന്ന ആളുകളുമായുള്ള ബന്ധങ്ങൾക്ക് സാധ്യതയുണ്ട്. ഇത്തരം അസുഖങ്ങളുള്ള കുട്ടികളിൽ കൊവിഡ് ബാധ പെട്ടെന്ന് വരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു

Share this story