കൂട്ടത്തോടെ മടങ്ങിയെത്തിയാൽ പ്രവാസികളെ സംരക്ഷിക്കാൻ സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി

കൂട്ടത്തോടെ മടങ്ങിയെത്തിയാൽ പ്രവാസികളെ സംരക്ഷിക്കാൻ സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തിയാൽ സംരക്ഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങിയെത്തുന്ന സ്ഥിതിയുണ്ടാകും. നിരീക്ഷണവും പരിചരണവും പുനരധിവാസവുമൊക്കെ ആവശ്യമാണ്.

5000 ഡോക്ടർമാരും 20,000നഴ്‌സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചു. മറ്റ് രാജ്യങ്ങൾ അവരവരുടെ പൗരൻമാരെ ഇവിടെ നിന്ന് കൊണ്ടുപോയി. ഇന്ത്യയും അങ്ങനെ ചെയ്യണമെന്ന് പറയാനാകില്ല. നയപരമായ തീരുമാനമാണത്. പ്രായം ചെന്നവരുടെയും ഗർഭിണികളുടെയും കാര്യത്തിൽ ഗൗരവമായ പരിഗണന വേണമെന്നും കോടതി പറഞ്ഞു

വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ സ്വീകരിച്ച നടപടി കേന്ദ്രസർക്കാർ രേഖാമൂലം അറിയിക്കണം. തിരിച്ചെത്തിയാൽ അവരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ മറുപടി നൽകണമെന്നും കോടതി പറഞ്ഞു. ഹർജി ലോക്ക് ഡൗണിന് ശേഷം പരിഗണിക്കുന്നതാണ് ഉചിതമെന്നും കോടതി വിലയിരുത്തി. മെയ് 5ന് ഹർജി പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

Share this story