വിവാദങ്ങളുടെ പേരിൽ ഒരു പദ്ധതിയും പിൻവലിക്കില്ല; അങ്ങനെയാരും കരുതേണ്ടെന്നും മുഖ്യമന്ത്രി

വിവാദങ്ങളുടെ പേരിൽ ഒരു പദ്ധതിയും പിൻവലിക്കില്ല; അങ്ങനെയാരും കരുതേണ്ടെന്നും മുഖ്യമന്ത്രി

വിവാദങ്ങളുടെ പേരിൽ ഒരു പദ്ധതിയും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് വിവാദങ്ങൾ ഉയർത്തുന്നവർക്കുള്ള സഹായം. ഇതിനൊക്കെ വഴങ്ങി നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടേക്ക് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം മുന്നോട്ട് എന്ന ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

അതേസമയം,അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കിടയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കലക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. കൊല്ലത്തും പാലക്കാടും ഇടുക്കിയിലും അയൽ സംസ്ഥാനങ്ങളിൽ പോയി വന്നവർക്ക് രോഗം സ്ഥിരീകരിച്ച റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് തടയാനായി ചെറു വഴികൾ അടക്കം അടച്ചുപൂട്ടാൻ മുഖ്യമന്ത്രി നിർദേശിച്ചു. പരിശോധന കർശനമാക്കുകയും വേണം.

ഹോട്ട് സ്‌പോട്ടുകളിൽ ആർക്കും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടാകരുത്. ട്രിപ്പിൾ ലോക്ക് ഉള്ള കണ്ണൂരിൽ അടക്കം അധികൃതർ ഇത് ശ്രദ്ധിക്കണം. കൂടാതെ കൊവിഡ് പരിശോധനകൾ വർധിപ്പിക്കാനും ഡിഎംഒമാർക്ക് നിർദേശം നൽകി. പ്രതിദിനം മൂവായിരം പരിശോധനകളെങ്കിലും നടത്താനാണ് നിർദേശം

Share this story