ഇടുക്കിയിലെ ഹോട്ട് സ്‌പോട്ടിലേക്ക് തമിഴ്‌നാട്ടിൽ നിന്നുവന്ന ലോറി നാട്ടുകാർ തടഞ്ഞു; പോലീസുമായി സംഘർഷം
ഇടുക്കിയിൽ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച കരുണാപുരം പഞ്ചായത്തിലേക്ക് വന്ന ലോറി നാട്ടുകാർ തടഞ്ഞു. കുമ്മായവുമായി വന്ന ലോറിയാണ് നാട്ടുകാർ തടഞ്ഞത്. ഇത് പിന്നീട് സംഘർഷത്തിനിടയാക്കി
പോലീസ് അനധികൃതമായാണ് ലോറി കടത്തിവിട്ടതെന്ന് ആരോപിച്ച് പഞ്ചായത്തംഗം അടക്കം പോലീസ് ജീപ്പിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ലോറിക്ക് കലക്ടറുടെ പാസുണ്ടെന്ന് പോലീസ് പറയുന്നു. പ്രതിഷേധിച്ച നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
കലക്ടരുടെ പാസ് ഉള്ളതിനാലാണ് ലോറി കമ്പം മേട്ട് ചെക്ക് പോസ്റ്റില്‍ നിന്ന് കടത്തിവിട്ടതെന്നായിരുന്നു പോലീസ് അറിയിച്ചത്. എന്നാല്‍ പോലീസ് ഒത്തുകളിച്ചെന്ന് ആരോപിച്ച നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി.
കൂട്ടംകൂടിയതിന് പഞ്ചായത്തംഗവും സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതിഷേധം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് കൊവിഡ് സ്ഥിരീകരിച്ച പതിനാലുകാരിയുടെ വീട്. ബിജെപി പ്രാദേശിക നേതാവിന്റെ തോട്ടത്തിലേക്ക് വന്നതാണ് ലോറി