പത്തനംതിട്ട റാന്നിയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടു; ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ

പത്തനംതിട്ട റാന്നിയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടു; ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ

പത്തനംതിട്ട റാന്നിയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടു. വടശേരിക്കര പേഴുംപാറ രമാഭായി കോളനിയിലാണ് ബുധനാഴ്ച കടുവയെ കണ്ടത്. കുറ്റിക്കാടുകൾ നിറഞ്ഞ പാറക്കെട്ടിനടുത്ത് സമീപവാസിയായ ജോയി എന്നയാളാണ് കടുവയെ കണ്ടത്.

ജോയിയുടെ ശബ്ദം കേട്ട് കടുവ മുന്നോട്ടേക്ക് ഓടുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ സംഘടിച്ച് തെരച്ചിൽ നടത്തിയപ്പോൾ പാറയുടെ വശം ചേർന്ന് കടുവ കിടക്കുന്നതായാണ് കണ്ടത്. ആളുകളെ കണ്ടതോടെ കടുവ കാട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തു.

വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തുണ്ട്. ആളുകളോട് വൈകുന്നേരങ്ങളിൽ പുറത്തേക്ക് ഇറങ്ങരുതെന്ന് പോലീസ് നിർദേശം നൽകി. കഴിഞ്ഞ ദിവസം കടുവയെ കണ്ട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ മാറിയാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്.

Share this story