മൂർഖനെ കുപ്പിയിൽ അടച്ച് സൂരജ് സൂക്ഷിച്ചത് 11 ദിവസം; പാമ്പിനെ കൊണ്ടുവന്നത് അറിയാമായിരുന്നുവെന്ന് അമ്മയും സഹോദരിയും

മൂർഖനെ കുപ്പിയിൽ അടച്ച് സൂരജ് സൂക്ഷിച്ചത് 11 ദിവസം; പാമ്പിനെ കൊണ്ടുവന്നത് അറിയാമായിരുന്നുവെന്ന് അമ്മയും സഹോദരിയും

കൊല്ലം ഉത്ര വധക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി സൂരജ്. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജ് മൊഴി നൽകി. ഏപ്രിൽ 24 മുതൽ മെയ് 6 വരെയാണ് മൂർഖൻ പാമ്പിനെ കുപ്പിയിൽ അടച്ച് സൂക്ഷിച്ചത്.

കൃത്യം നടത്തിയ ദിവസം കുപ്പി തുറന്ന് പാമ്പിനെ ഉത്രയുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. പാമ്പി ഈ സമയം തന്റെ നേരെ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജിന്റെ മൊഴിയിൽ പറയുന്നു

മെയ് ആറിന് രാത്രി പന്ത്രണ്ട് മണിക്കും പന്ത്രണ്ടരക്കും ഇടയിലാണ് കൃത്യം നടത്തിയതെന്ന് സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നേരത്തെ അണലിയെ കൊണ്ട് കടിപ്പിച്ചത് രാത്രി 12.45നാണെന്നും സൂരജ് സമ്മതിച്ചു.

സൂരജ് പലതവണ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് സഹോദരി സൂര്യയും അമ്മ രേണുകയും സമ്മതിച്ചു. എന്നാൽ ഉത്രയെ കൊലപ്പെടുത്തുമെന്ന് അറിവില്ലായിരുന്നുവെന്നാണ് ഇവർ പറയുന്നത്.

Share this story