ആന ചരിഞ്ഞ സംഭവം: മലപ്പുറത്തെ ലക്ഷ്യം വെച്ച് ആർ എസ് എസ് വർഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി

ആന ചരിഞ്ഞ സംഭവം: മലപ്പുറത്തെ ലക്ഷ്യം വെച്ച് ആർ എസ് എസ് വർഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി

പാലക്കാട് അമ്പലപ്പാറയിൽ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വർഗീയ ധ്രൂവീകരണത്തിന് പലരും ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശീയ തലത്തിൽ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കുക, അമേരിക്കയിൽ നടന്നതുപോലെ വംശീയ കലാപം സൃഷ്ടിക്കുക എന്നതാണ് ആർ എസ് എസ് ലക്ഷ്യം വെക്കുന്നതെന്നും കോടിയേരി പറഞ്ഞു

ആന ചരിഞ്ഞ സംഭവം ദു:ഖിപ്പിക്കുന്നതാണ്. ഈ വിഷയം കേരളത്തിൽ വലിയ ചർച്ചക്ക് ഇടയാക്കി. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. എന്നാൽ ചിലർ സന്ദർഭം പ്രയോജനപ്പെടുത്തി വർഗീയ പ്രചാരണത്തിന് കളമൊരുക്കാൻ ശ്രമിക്കുകയാണ്. അവർക്കെതിരെ ജാഗ്രത പാലിക്കണം.

സംഭവം നടന്നത് പാലക്കാടാണ്. എന്നാൽ കേന്ദ്രമന്ത്രിയും പരിസ്ഥിതി മന്ത്രിയും ട്വീറ്റ് ചെയ്തത് മലപ്പുറത്ത് സംഭഴം നടന്നുവെന്നാണ്. ബോധപൂർവം പ്രത്യേക മതവിശ്വാസത്തെ ലക്ഷ്യം വെച്ചുള്ള പ്രചാരണമായിരുന്നുവിത്. മലപ്പുറം ജില്ലയെ ലക്ഷ്യം വെക്കുക, അത് പ്രത്യേക മതവിഭാഗത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുക. ഇതൊക്കെയാണ് നടന്നുവരുന്നതെന്നും കോടിയേരി ആരോപിച്ചു.

Share this story