കഠിനംകുളം കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ, യുവതിയുടെ മകന്റെ മൊഴി നിർണായകമാകും

കഠിനംകുളം കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ, യുവതിയുടെ മകന്റെ മൊഴി നിർണായകമാകും

തിരുവനന്തപുരം കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഭർത്താവിന്റെ സുഹൃത്ത് മനോജാണ് പിടിയിലായത്. മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലായ സ്ത്രീയെ വീട്ടിൽ നിന്നും ഇറക്കി അക്രമി സംഘത്തിന്റെ അടുത്ത് എത്തിച്ചത് മനോജാണ്.

കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. യുവതിയുടെ അഞ്ച് വയസ്സുകാരൻ മകനെ കേസിൽ മുഖ്യസാക്ഷിയാകും. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇത് നിർണായകമാകുമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഇന്നലെ മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി രഹസ്യമൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെ അറസ്റ്റിലായ ഭർത്താവ് അടക്കം അഞ്ച് പേരെയും ഇന്ന് കോടതിയിൽ ഹാജാരാക്കും. കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഉടമ നൗഫലിനെയാണ് പിടികൂടാനുള്ളത്. യുവതിയെയും കുട്ടിയെയും പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

Share this story