വിദ്യാർഥിനി കോപ്പിയടിച്ചു, ഹാൾ ടിക്കറ്റിൽ പെൻസിൽ കൊണ്ടെഴുതി; ആരോപിച്ച് കോളജ്, സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു

വിദ്യാർഥിനി കോപ്പിയടിച്ചു, ഹാൾ ടിക്കറ്റിൽ പെൻസിൽ കൊണ്ടെഴുതി; ആരോപിച്ച് കോളജ്, സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു

കോട്ടയം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജു പി ഷാജി പരീക്ഷക്കിടെ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പാലാ ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളജ് അധികൃതർ. മൃതദേഹം കണ്ടെത്തിയിട്ടും കുട്ടിയെ കുറ്റപ്പെടുത്താനായിരുന്നു കോളജ് അധികൃതരുടെ ശ്രമം.

അഞ്ജുവിന്റെ പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങളും കോപ്പി എഴുതിയ ഹാൾടിക്കറ്റും മാധ്യമങ്ങളെ വിളിച്ചു വരുത്തി കോളജ് അധികൃതർ പ്രദർശിപ്പിക്കുകയും ചെയ്തു. കോളജിനെതിരായ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ഇവർ ആരോപിച്ചു

പെൻസിൽ ഉപയോഗിച്ചാണ് ഹാൾ ടിക്കറ്റിന് പുറകിൽ എഴുതിയിരുന്നത്. പെൺകുട്ടിയോടോ ബന്ധുക്കളോടോ പ്രിൻസിപ്പാളോ അധ്യാപകരോ മോശമായി സംസാരിച്ചിട്ടില്ല. പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്താൻ പറഞ്ഞതിന് പിന്നാലെ കുട്ടി കോളജിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും ഇവർ പറയുന്നു. വിദ്യാർഥിനി ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടു.

ശനിയാഴ്ച രാത്രി പത്ത് മണിക്കാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്. പ്രൈവറ്റ് വിദ്യാർഥിനി ആയതിനാൽ കുട്ടിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. സർവകലാശാലക്ക് വിശദീകരണം നൽകുമെന്നും കോളജ് അധികൃതർ പറഞ്ഞു.

Share this story