അഞ്ജു ഷാജിയെ പരീക്ഷാ ഹാളിലിരുത്തി മാനിസികമായി തളർത്തി; കോളജിനെതിരെ സർവകലാശാല അന്വേഷണ സമിതി

അഞ്ജു ഷാജിയെ പരീക്ഷാ ഹാളിലിരുത്തി മാനിസികമായി തളർത്തി; കോളജിനെതിരെ സർവകലാശാല അന്വേഷണ സമിതി

കോപ്പിയടിച്ചുവെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചേർപ്പുങ്കൽ ബി വി എം കോളജിനെതിരെ എംജി സർവകലാശാല അന്വേഷണ സമിതി. ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജു ഷാജിയെ ഒരു മണിക്കൂറോളം നേരം ക്ലാസിലിരുത്തിയ് ഗുരുതര വീഴ്ചയാണ്

പരീക്ഷക്കിടെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാർഥിയെ പിന്നെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സർവകലാശാല ചട്ടം. എന്നാൽ ബിവിഎം കോളജ് ഇത് ലംഘിച്ചു കൂടാതെ അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളർത്തിയെന്നും അന്വേഷണ സമിതി വിലയിരുത്തുന്നു.

അന്വേഷണ സമിതി ഇന്ന് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് നൽകും. ഡോ. എം എസ് മുരളി, ഡോ. എജി സി പണിക്കർ, പ്രൊഫസർ വി എസ് പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങൾ.

അതേസമയം അഞ്ജുവിന്റെ കയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പോലീസ് ആരംഭിച്ചു. പരീക്ഷാദിവസം ഹാൾ ടിക്കറ്റിന്റെ പുറകുവശം എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജുവിന്റേതാണോയെന്നും പോലീസ് പരിശോധിക്കുകയാണ്.

Share this story