അഭിമന്യുവിനെ കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ടുകാരൻ സഹലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

അഭിമന്യുവിനെ കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ടുകാരൻ സഹലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് ഗുണ്ടയുമായ നെട്ടൂർ മേക്കാട്ട് സഹൽ ഹംസയെ എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

അഭിമന്യുവിനെ കുത്തിയ കത്തി, ഗൂഢാലോചന, കൊലയാളികളുടെ ഒളിത്താവളങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ തെളിവുകൾക്കായാണ് പോലീസ് സഹലിനെ ചോദ്യം ചെയ്യുന്നത്. കൊല നടത്തിയതിന് പിന്നാലെ ഒളിവിൽ പോയ സഹൽ കഴിഞ്ഞാഴ്ചയാണ് കോടതിയിൽ കീഴടങ്ങിയത്.

2018 ജൂലൈ 2നാണ് അഭിമന്യുവിനെ പോപുലർ ഫണ്ട്, എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്. സഹലിനെ നേരിട്ട് കാണണമെന്നും എന്തിനാണ് മകനെ കൊന്നതെന്ന് ചോദിക്കണമെന്നും അഭിമന്യുവിന്റെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Share this story