ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ സംഘം പദ്ധതിയിട്ടു; 20ലേറെ യുവതികളെ തട്ടിപ്പിനിരയാക്കിയതായും പോലീസ്

ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ സംഘം പദ്ധതിയിട്ടു; 20ലേറെ യുവതികളെ തട്ടിപ്പിനിരയാക്കിയതായും പോലീസ്

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ കൂടുതല്‍ പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു സംഘത്തിന്റെ ഗൂഢാലോചനയെന്ന് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ സംഘം 20ലേറെ യുവതികളെ പറ്റിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങളില്‍ ചിലത് പണയപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. 9 പവന്‍ സ്വര്‍ണം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇനി നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാള്‍ കൊവിഡ് ചികിത്സയില്‍ ആയതിനാല്‍ അറസ്റ്റ് വൈകും. കസ്റ്റഡിയിലുള്ള മറ്റ് പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും

ഷംന കാസിം പരാതിപ്പെട്ടതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയില്‍ നിന്ന് പ്രതികള്‍ പിന്‍മാറിയതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ആദ്യ ശ്രമം. ഇത് നടക്കാതെ വന്നപ്പോഴാണ് തട്ടിക്കൊണ്ടു പോകാന്‍ ലക്ഷ്യമിട്ടത്. കൂടുതല്‍ താരങ്ങളെ കെണിയില്‍പ്പെടുത്താനും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറയുന്നു.

Share this story