മുഖ്യമന്ത്രി വ്യക്തമാക്കണം; ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടു: കെ സുരേന്ദ്രൻ
ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ് എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‍ന സുരേഷും സന്ദീപ് നായരും എൻ.ഐ.എയുടെ കസ്റ്റഡിയിലായ സാഹചര്യത്തിലാണ് കെ. സുരേന്ദ്രൻ ഈ ആവശ്യം ഫേസ്ബുക്കിലൂടെ കുറിച്ചത്. ബംഗളൂരുവിൽ വച്ചാണ് ഇവർ പിടിയിലായത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:
ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്ന് ശ്രീ. പിണറായി വിജയൻ വ്യക്തമാക്കണം.
Read Also അമിതാഭ് ബച്ചന് കൊവിഡ്-19 സ്ഥിരീകരിച്ചു; മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു https://metrojournalonline.com/national/2020/07/11/covid-amitab-batchchan.html
പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായതാണ്. ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എൻ. ഐ. എ യ്ക്ക് അഭിനന്ദനങ്ങൾ.