രമേശിനോട് പക അഴിമതി പുറത്തുകൊണ്ടുവന്നതിന്: ഉമ്മന്‍ ചാണ്ടി

രമേശിനോട് പക അഴിമതി പുറത്തുകൊണ്ടുവന്നതിന്: ഉമ്മന്‍ ചാണ്ടി

അഴിമതിയിലും സ്വർണക്കടത്തു കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സർക്കാരിന്റെ ദയനീയാവസ്ഥയിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.

വിദ്യാർത്ഥി ജീവിതകാലം മുതൽ കോൺഗ്രസിന്റെ മതേതര ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആർഎസ്എസിനും ബിജെപിക്കുമെതിരേ എല്ലാകാലത്തും ഉറച്ച് നിലപാട് സ്വീകരിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ് മാത്രമാണെന്ന യാഥാർത്ഥ്യം കോടിയേരി മറക്കരുത്.

സമീപകാലത്ത് സ്പ്രിംഗ്‌ളർ, ബെവ്‌കോ, ഇ മൊബിലിറ്റി അഴിമതികൾ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സിപിഎമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളു. വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ തന്ത്രവും ജനങ്ങൾക്കു മനസിലാകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

Share this story