ഗൺമാൻ ജയ്‌ഘോഷിനെ വീണ്ടും ചോദ്യം ചെയ്യും; സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുള്ളതായി കൂടുതൽ തെളിവുകൾ

ഗൺമാൻ ജയ്‌ഘോഷിനെ വീണ്ടും ചോദ്യം ചെയ്യും; സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുള്ളതായി കൂടുതൽ തെളിവുകൾ

യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനായിരുന്ന ജയ്‌ഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയെയും സരിത്തിനെയും ജയ്‌ഘോഷ് നിരന്തരം വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്ത് പിടികൂടിയതിന് ശേഷവും ജയ്‌ഘോഷ് ഇരുവരെയും വിളിച്ചിട്ടുണ്ട്

ജയ്‌ഘോഷിന്റെ നിയമനം അടക്കമുള്ള കാര്യങ്ങളും വിശദമായി അന്വേഷിക്കും. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലും ജയ്‌ഘോഷ് ജോലി ചെയ്തിട്ടുണ്ട്. സ്വർണക്കടത്തിന് വേണ്ടി ഈ ബന്ധങ്ങൾ ഇയാൾ ഉപയോഗിച്ചിരുന്നതായാണ് സൂചന.

സ്വർണക്കടത്തിൽ യുഎഇ അറ്റാഷെക്ക് പങ്കുണ്ടെന്ന് പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നൽകിയിരുന്നു. ഒരു കിലോ സ്വർണം കടത്തുമ്പോൾ അറ്റാഷെക്ക് 1000 ഡോളർ വീതം പ്രതിഫലമായി നൽകിയിരുന്നുവെന്നാണ് മൊഴി

Share this story