ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണൽ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണൽ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണൽ വിധിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ജനവാസ മേഖലയിൽ നിന്ന് ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണൽ വിധി. ഇതാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്

പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചാണ് സംസ്ഥാനത്തെ ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി വേണമെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്ത് ക്വാറി ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടാണ് ട്രൈബ്യൂണൽ വിധിയെന്ന് ഇവർ ആരോപിച്ചു

എല്ലാ കക്ഷികളെയും കേൾക്കാതെയാണ് ഹരിത ട്രൈബ്യൂണൽ വിധിയെന്ന് വ്യക്തമായതോടെയാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. സംസ്ഥാന സർക്കാർ 50 മീറ്ററാണ് പാറമടകൾക്ക് നിശ്ചയിച്ചിരുന്ന ദൂരപരിധി. നിലവിൽ പാറമടകൾ പ്രവർത്തിക്കുന്നത് ഈ ദൂരപരിധിയിലാണ്. ട്രൈബ്യൂണൽ വിധി വന്നാൽ സംസ്ഥാനത്തെ 95 ശതമാനം പാറമടകളും പൂട്ടിപ്പോകുമായിരുന്നു

Share this story