കൊലയാളികളെ സഹായിച്ചത് അടൂർ പ്രകാശ് എന്ന് മന്ത്രി ഇപി ജയരാജൻ; പ്രതിയുടെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

കൊലയാളികളെ സഹായിച്ചത് അടൂർ പ്രകാശ് എന്ന് മന്ത്രി ഇപി ജയരാജൻ; പ്രതിയുടെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം വെഞ്ഞാറുമ്മൂട് ഇരട്ടക്കൊലപാതക കേസ് പ്രതി ഷിജിത്തിന്റെ ശബ്ദരേഖ ഡിവൈഎഫ്‌ഐ പുറത്തുവിട്ടു. നേരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഫൈസലിനെ ആക്രമിച്ചതിന് പിന്നാലെ ഷിജിത്ത് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഡിവൈഎഫ്‌ഐ പുറത്തുവിട്ടത്.

അടൂർ പ്രകാശ് എംപി പ്രതിയെ സഹായിച്ചുവെന്ന സൂചനയാണ് ശബ്ദരേഖയിലുള്ളത്. എഫ് ഐ ആറിൽ തന്റെ പേര് വന്നപ്പോൾ എംപിയെ വിളിച്ചെന്നും എംപി ഇടപെട്ട് എല്ലാം ശരിയാക്കിയെന്നും ഷിജിത്ത് പറയുന്നു. കോൺഗ്രസിന്റെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രചരിച്ച ശബ്ദരേഖയാണിത്

വെഞ്ഞാറുമ്മൂട് ഇരട്ടക്കൊലപാതക കേസിൽ അടൂർ പ്രകാശിന്റെ പങ്കും അന്വേഷിക്കണമെന്ന് മന്ത്രി ഇ പി ജയരാജനും ആവശ്യപ്പെട്ടു. കൊലപാതകം നടത്തിയ ശേഷം പ്രതികൾ വിവരം അറിയിക്കുന്നത് അടൂർ പ്രകാശിനെയാണ്. ചില മാധ്യമങ്ങൾ ഇത് പുറത്തു കൊണ്ടുവന്നിട്ടുണ്ട്

ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിന് നൽകിയ സന്ദേശം. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. കൊലപാതകത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share this story