കുട്ടനാട്ടിൽ സ്ഥാനാർഥിയെ നിർണയിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് എന്ന് റോഷി അഗസ്റ്റിൻ

കുട്ടനാട്ടിൽ സ്ഥാനാർഥിയെ നിർണയിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് എന്ന് റോഷി അഗസ്റ്റിൻ

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് ആണെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്. പിജെ ജോസഫ് യാഥാർഥ്യം മനസ്സിലാക്കി സംസാരിക്കണം.

നേരത്തെ പാർട്ടി സ്ഥാനാർഥിയെ നിർത്തുമെന്ന് പിജെ ജോസഫ് പറഞ്ഞിരുന്നു. ഇത് യുഡിഎഫിൽ അടുത്ത ഘട്ട കലഹത്തിന് വഴിയൊരുക്കുകയും ചെയ്തു. കുട്ടനാട് സീറ്റ് സംബന്ധിച്ച് ധാരണയായതാണ്. ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച കമ്മീഷൻ നടപടിക്കെതിരെ കോടതിയെ സമീപിക്കും. പാർട്ടി ചെയർമാൻ എന്ന് നിലയിൽ ജോസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ജോസഫ് പറഞ്ഞിരുന്നു

ജോസ് കെ മാണിയെ തിരികെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കം ശക്തമാകുമ്പോഴാണ് പി ജെ ജോസഫ് വെടി പൊട്ടിക്കുന്നത്. കടുത്ത എതിർപ്പാണ് പിജെ ജോസഫ് ഇതിനോട് സ്വീകരിക്കുന്നത്. ജോസ് വിഭാഗത്തെ മുന്നണിയിൽ നിലനിർത്തിയാൽ തങ്ങൾ യുഡിഎഫ് വിടുമെന്ന് ജോസഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this story