സിപിഎം പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി അധ:പതിച്ചു: രമേശ് ചെന്നിത്തല

സിപിഎം പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി അധ:പതിച്ചു: രമേശ് ചെന്നിത്തല

പച്ചയ്ക്ക് വർഗീയത സംസാരിക്കുന്ന പാർട്ടിയായി സിപിഎം അധ:പതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ടി ജലീൽ വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ആരോപണം

സ്വന്തം മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് കോടിയേരി വർഗീയത പറയുന്നത്. ഇത് മനസ്സിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട്. എന്നെ ആർ എസ് എസ് ആയി മുദ്ര കുത്താനായിരുന്നു ആദ്യ ശ്രമം. അത് ഫലിക്കില്ലെന്ന് ബോധ്യപ്പെട്ടു.

സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് യഥാർഥത്തിൽ ആർ എസ് എസുമായി ബന്ധമുള്ളതെന്ന് തെളിഞ്ഞു. അപ്പോഴാണ് മറ്റൊരു വർഗീയത ഇളക്കിവിടാൻ കോടിയേരിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Share this story