പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയെ എങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കും: വി ഡി സതീശൻ

പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയെ എങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കും: വി ഡി സതീശൻ

ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾക്കെതിരെ വിഡി സതീശൻ എംഎൽഎ. കോടിയേരിയുടേത് വർഗീയപരമായ പ്രസ്താവനയാണെന്നും പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുകയെന്നും വി ഡി സതീശൻ ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ജമാഅത്ത് ഇസ്ലാമിയുമായി ചേർന്ന് മുസ്ലീംലീഗ് യു ഡി എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കോടിയേരി. ( എന്റെ ഓർമ്മയിലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമി പിൻതുണ കൊടുത്തത് സി പി എമ്മിനായിരുന്നു )
ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ഉയർത്തിയത്. അതായത് കോൺഗ്രസ് ജയിച്ചാൽ മുസ്ലീമായ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന്.
ഇതുപോലെ പച്ചക്ക് വർഗ്ഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുന്നത്?

Share this story