കൊവിഡ് വ്യാപനം നിയന്ത്രിക്കണം; കർശന നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

കൊവിഡ് വ്യാപനം നിയന്ത്രിക്കണം; കർശന നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വലിയ തോതിലേക്കുള്ള വ്യാപനത്തിലേക്ക് പോകുമെന്ന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല. രോഗികളുടെ എണ്ണം വർധിച്ചതിന് ആനുപാതികമായി മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. അതിനാൽ രോഗവ്യാപനം തടയാൻ ശക്തമായ നടപടിയുണ്ടാകും

വ്യാപനം തടഞ്ഞുനിർത്തൽ പ്രധാനമാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിൽ തിരിച്ചടിയായി. പോലീസിന് ക്രമസമാധാനപാലനത്തിലേക്ക് കൂടുതൽ ശ്രദ്ധ വേണ്ടി വന്നു. ഇനി കാത്തുനിൽക്കാൻ സമയമില്ല. കൊവിഡ് നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെടുക്കും

സാമൂഹിക അകലം പാലിക്കാത്തവർക്ക് നേരെ കർശന നടപടിയുണ്ടാകും. കട ഉടമകൾക്ക് നേരെയും നടപടി ശക്തമാക്കും. കടകളിൽ നിശ്ചിത അകലം പാലിക്കണം. കൂട്ടം കൂടരുത്. കടയിൽ വരുന്നവർക്ക് നിൽക്കാനായി നിശ്ചിത അകലത്തിൽ സ്ഥലം മാർക്ക് ചെയ്യണം. അല്ലെങ്കിൽ കട തന്നെ അടച്ചിടേണ്ടി വരും

മാസ്‌ക് ഇടാതെ നടക്കുന്നവരുണ്ട്. മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ കൂടാറുള്ളത്. ശവദാഹത്തിന് 20 പേര് എന്നും കണക്കാക്കിയിരുന്നു. ഇത് അതേ നിലയിൽ തന്നെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story