സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് ആറ് വര്‍ഷത്തെ തടവും പിഴയും

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് ആറ് വര്‍ഷത്തെ തടവും പിഴയും

തിരുവനന്തപുരം: സോളാര്‍ കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പ്രഖ്യാപിച്ചു. പ്രതി ബിജു രാധാകൃഷ്ണന് ആറ് വര്‍ഷത്തെ തടവും പിഴയുമാണ് വിധിച്ചത്.

സോളാര്‍ ഉപകരങ്ങളുടെ വിതരണ അവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ബിജു രാധാകൃഷ്ണനെതിരെ കോടതിയുടെ വിധി.

2012ലെ കേസില്‍ വിചാരണ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ബിജു രാധകൃഷ്ണന്‍ കുറ്റം സ്വമേധയാ സമ്മതിക്കുകയായിരുന്നു. അതേസമയം, കേസില്‍ ഇതിനകം നാലു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞത് കാരണം ഈ കേസില്‍ ബിജു രാധാകൃഷ്ണന് കോടതി ശിക്ഷാ ഇളവ് നല്‍കി.

സോളാര്‍ വിതരണ കമ്പനിയില്‍ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാന്‍ എറണാകുളത്തെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് ഉണ്ടാക്കി 75 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ്. ഈ സ്ഥപനത്തിന്റെ ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കേസില്‍ മാപ്പുസാക്ഷി ആക്കുകയായിരുന്നു.

Share this story