രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോൺ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ
കൊച്ചി: ലൈഫില്‍ കമ്മീഷന്‍ ആയി 4.48 കോടി രൂപ നല്‍കിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍. സ്വപ്നയ്ക്ക് 3.8 കോടിയും സന്ദീപ് നായര്‍ക്ക് 63 ലക്ഷവും നല്‍കി. പണം നല്‍കിയത് യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്. കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനാണ് പണം കൈപ്പറ്റിയത്. ലൈഫ് മിഷന്‍ ഫ്ലാറ്റുകളുടെ കരാര്‍ ലഭിച്ചതിനായിരുന്നു കൈക്കൂലി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. കമ്മീഷനിൽ മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുലേറ്റ് ജീവനക്കാരന് നൽകി. ഈജിപ്ഷ്യൻ പൗരൻ ഖാലിദാണ് പണം കൈപ്പറ്റിയത്. കോൺസുലേറ്റ് ജനറലാണ് പണം സ്വപ്‌ന വഴി ആവശ്യപ്പെട്ടതെന്നും സന്തോഷ് ഈപ്പൻ. കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഇതിനായി വന്നത്. കവടിയാറിലെ കഫേ കോഫി ഡേയിൽ വച്ചാണ് പണം കൈമാറിയത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍. പണത്തിനു പുറമെ സ്വപ്നയ്ക്ക് അഞ്ച് ഫോണുകളും നല്കി. ഇതിലൊന്ന് കോണ്‍സുലേറ്റിലെ ചടങ്ങില്‍ സ്വപ്ന ചെന്നിത്തലയ്ക്ക് നല്‍കുകയായിരുന്നു. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറി. യുഎഇ നാഷണൽ ഡേ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകാനാണ് ഫോൺ എന്നാണ് സ്വപ്‍ന പറഞ്ഞത്. 2019 ഡിസംബർ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങിൽ വെച്ചാണ് ഫോൺ കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു.