കേരളത്തിലെ കൊവിഡ് പ്രതിരോധം പരാജയം, കൊവിഡിനെ സർക്കാർ പ്രചാരവേലക്ക് ഉപയോഗിച്ചു: വി മുരളീധരൻ

കേരളത്തിലെ കൊവിഡ് പ്രതിരോധം പരാജയം, കൊവിഡിനെ സർക്കാർ പ്രചാരവേലക്ക് ഉപയോഗിച്ചു: വി മുരളീധരൻ

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവമുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതിരോധ മാനദണ്ഡങ്ങളിലും കേരളത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. വീടുകളിലെ നിരീക്ഷണം പരാജയമാണ്. കൊവിഡിനെ പ്രചാരവേലക്കായി ഉപയോഗിക്കുകയാണ് സർക്കാർ ചെയ്തത്

രോഗം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പിടിച്ചു കെട്ടിയതായുള്ള സർക്കാരിന്റെ അവകാശവാദം രോഗം അവസാനിച്ചുവെന്ന പ്രതീതി ജനങ്ങൾക്കിടയിലുണ്ടാക്കി. വിദേശത്ത് നിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ വേണമെന്ന കേന്ദ്രനിർദേശം സർക്കാർ തള്ളി. സ്വകാര്യ മേഖലയെ കൊവിഡ് ചികിത്സയിലേക്ക് കൊണ്ടുവരാൻ വൈകി.

കേരളത്തിന്റെ നേട്ടം ഇടതുസർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കുകയാണ്. മഹാമാരിക്ക് എതിരായ പോരാട്ടം മാരത്തോൺ ആണ്. സ്പ്രിന്റ് ഓടി അത് മറികടക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മുരളീധരൻ പരിഹസിച്ചു.

Share this story