നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാരും

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാരും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ സർക്കാരും രംഗത്ത്. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണ കോടതി കണക്കിലെടുക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

വിസ്താരത്തിന്റെ പേരിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്ന കാര്യം എന്തുകൊണ്ട് ജഡ്ജിനെ അറിയിച്ചില്ലെന്ന ചോദ്യത്തിനാണ് സർക്കാരിന്റെ മറുപടി. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികൾക്ക് നൽകുന്ന പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ല. കോടതിയിൽ സംഭവിച്ച കാര്യങ്ങൾ സീൽഡ് കവറിൽ നൽകാൻ തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷൻ തന്നെ നീതി ലഭിക്കുന്നില്ലെന്ന് പറയുമ്പോൾ തന്റെ സ്ഥിതിയും മനസ്സിലാക്കണമെന്ന് നടി കോടതിയെ അറിയിച്ചു. വിചാരണ കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

Share this story