ധനമന്ത്രിക്ക് സിഎജി റിപ്പോർട്ട് എവിടെ നിന്ന് കിട്ടി; തുടർച്ചയായി കള്ളം പറയുന്ന മന്ത്രി രാജിവെക്കണം: ചെന്നിത്തല

ധനമന്ത്രിക്ക് സിഎജി റിപ്പോർട്ട് എവിടെ നിന്ന് കിട്ടി; തുടർച്ചയായി കള്ളം പറയുന്ന മന്ത്രി രാജിവെക്കണം: ചെന്നിത്തല

നിയമസഭയിൽ വെക്കുന്നതിന് മുമ്പ് ധനമന്ത്രിക്ക് സിഎജി റിപ്പോർട്ട് എവിടെ നിന്ന് ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോർട്ട് ഗവർണർക്കാണ് നൽകേണ്ടത്. ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനായ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു

പരസ്യമായി കള്ളം പറയുകയും ചട്ടലംഘനം നടത്തുകയും ചെയ്ത ധനകാര്യ മന്ത്രി രാജി വെക്കണം. മന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടു. ഇതു ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കരട് റിപ്പോർട്ടാണ് എന്ന് പറഞ്ഞാണ് ഇത് ചോർത്തി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇത് കരടാണെന്ന് അനുമാനിച്ചുവെന്നാണോ പറയുന്നത്.

യഥാർഥ റിപ്പോർട്ടും കരട് റിപ്പോർട്ടും കണ്ടാൽ തിരിച്ചറിയാത്ത ആളാണോ ധനമന്ത്രി. യഥാർഥമാണോ കരടാണോ എന്ന് ചർച്ച ചെയ്യേണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ അതാണ് ചർച്ച ചെയ്യേണ്ടത്. മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു.

ധനമന്ത്രി ജനങ്ങളോട് കള്ളം പറയുകയാണ്. തുടർച്ചയായി നുണുകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അന്തിമ റിപ്പോർട്ട് സിഎജി സർക്കാരിന് നൽകിയത് നവംബർ ആറിനാണെന്നാണ് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തിൽ എന്തിനാണ് കരട് എന്ന് പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Share this story