കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; വിജിലൻസിനെ സിപിഎം വേട്ടയാടുന്നുവെന്നും ചെന്നിത്തല

കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; വിജിലൻസിനെ സിപിഎം വേട്ടയാടുന്നുവെന്നും ചെന്നിത്തല

ഇടത് സർക്കാരിന്റെ നാലര വർഷം കൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിട്ടിയിൽ ഗുരുതര ക്രമക്കേട് നടക്കുന്നു. തങ്ങൾ പറയുന്നതിന് വ്യത്യസ്തമായ പ്രവർത്തി ചെയ്തതിന് വിജിലൻസിനെ വേട്ടയാടുകയാണ്. തങ്ങൾക്കിഷ്ടമുള്ളത് പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്

ധനമന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് എന്താണെന്ന് വ്യക്തമാക്കണം. കേരളത്തിലെ വിജിലൻസ് സിപിഎം പറയുന്നത് പോലെ പ്രവർത്തിക്കണമെന്ന നിർബന്ധ ബുദ്ധിയുണ്ടെന്നത് വ്യക്തമാകുകയാണ്. കെ എസ് എഫ് ഇയുടെ വിശ്വാസ്യത നിലനിൽക്കണമെങ്കിൽ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തണം

പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വിജിലൻസിനെ കൊണ്ട് അന്വേഷണം നടത്താം. കെ എസ് എഫ് ഇയിലെ അഴിമതി പാടില്ല. ഇത് എന്ത് ന്യായമാണ്. ഡിസംബർ രണ്ടിന് പഞ്ചായത്ത് തലത്തിൽ ഇടതു സർക്കാരിനെ യുഡിഎഫ് കുറ്റവിചാരണ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

Share this story