ജനക്ഷേമ പദ്ധതികളെ കരിനിഴലിൽ നിർത്തുന്നതാണ് ഇപ്പോഴത്തെ അന്വേഷണരീതിയെന്ന് മുഖ്യമന്ത്രി

ജനക്ഷേമ പദ്ധതികളെ കരിനിഴലിൽ നിർത്തുന്നതാണ് ഇപ്പോഴത്തെ അന്വേഷണരീതിയെന്ന് മുഖ്യമന്ത്രി

സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിൽ ഒരു മുൻവിധിയും ഉണ്ടായിരുന്നില്ല. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല

എന്നാൽ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കരിനിഴലിൽ നിർത്തുന്നതാണ് ഇപ്പോഴത്തെ അന്വേഷണരീതി. പ്രതികളെ രക്ഷിച്ചാലും സർക്കാരിന്റെ വികസനങ്ങളിൽ എങ്ങനെ കരിനിഴൽ വീഴ്ത്താം എന്നായി. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യ മൊഴി ചില നേതാക്കൾ വാർത്താ സമ്മേളനം നടത്തി പറയുന്നു

ആരെയൊക്കെ ചോദ്യം ചെയ്യണമെന്നും നേതാക്കൾ വിളിച്ചു പറയുന്നു, നാല് വർഷമായി അഴിമതിയുടെ ഒരു കറുത്ത പാട് പോലും ആരോപിക്കാനില്ല. ജനാധിപത്യത്തിന്റെ അന്ത:സത്തക്ക് ചേരാത്ത നിലപാടാണ് രാജ്യത്താകെ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story