പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വയോജനങ്ങൾക്ക് ഓഫീസിൽ പോകാതെ സർക്കാർ സേവനം

പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വയോജനങ്ങൾക്ക് ഓഫീസിൽ പോകാതെ സർക്കാർ സേവനം

പുതുവർഷ ദിനത്തിൽ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയോധികർക്ക് ആനുകൂല്യങ്ങൾ കിട്ടാൻ സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ ലഭിക്കുന്ന തരത്തിൽ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനുവരി 10ന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തും

മസ്റ്ററിംഗ്, ജീവൻരക്ഷാ മരുന്നുകൾ, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങൾ. ക്രമേണ മറ്റ് സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാൻ നടപടിയുണ്ടാകും. ഓൺലൈനായി അപേക്ഷ നൽകാൻ പറ്റാത്തവരുടെ വീട്ടിൽ പോയി അപേക്ഷ വാങ്ങി നൽകി തുടർ വിവരങ്ങൾ വിളിച്ചറിയിക്കും.

ഒറ്റയ്ക്ക് താമസിക്കുന്നവർ, ഭിന്നശേഷിക്കാർ, കാഴ്ചാപരിമിതി അടക്കമുള്ളവർ ഒക്കെ താമസിക്കുന്ന വീടുകളുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ സന്നദ്ധ സേവാംഗങ്ങളെ അറിയിക്കും. സർക്കാർ സംവിധാനങ്ങൾക്ക് ഈ വിവരങ്ങൾ എത്തിക്കും. ജനുവരി 15 മുതൽ ഈ പദ്ധതി തുടങ്ങും

സാമ്പത്തിക ശേഷിയില്ലാത്ത മികച്ച പഠനം കാഴ്ചവെക്കുന്ന കുട്ടികൾക്കായി എമിനന്റ് സ്‌കോളേഴ്‌സ് ഓൺലൈൻ എന്ന പരിപാടി ആരംഭിക്കും. സാമ്പത്തിക ശാസ്ത്രജ്ഞർ അടക്കം ലോകത്തെ മികച്ച അക്കാദമികി വിദഗ്ധർക്ക് നമ്മുടെ സർക്കാർ കോളജുകളിലെ കുട്ടികൾക്ക് സംവദിക്കാൻ അവസരമൊരുക്കും.

പ്രഭാഷണങ്ങൾ ഓൺലൈനായി കേൾപ്പിക്കും. വിക്ടേഴ്‌സ് പോലുള്ള ചാനലുകൾ വഴി ഇത് സംപ്രേഷണം ചെയ്യും. ആദ്യപരിപാടി ജനുവരിയിൽ നടക്കും. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള ബിരുദപഠനം സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഒരു ലക്ഷം രൂപ സ്‌കോളർഷിപ്പ് നൽകും. ആയിരം പേർക്കാണ് സ്‌കോളർഷിപ്പ്.

Share this story