അന്താരാഷ്ട്ര നിലവാരത്തില്‍ തിരുവനന്തപുരത്തെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം

അന്താരാഷ്ട്ര നിലവാരത്തില്‍ തിരുവനന്തപുരത്തെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം

ജൈവവൈവിധ്യ ലോകത്തിന്റെ ചരിത്രം പറയാന്‍ തിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം. അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം ജനുവരി 7ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. എട്ട് വ്യത്യസ്ത ഗ്യാലറികളിലായി 1,800ലധികം പ്രദര്‍ശന വസ്തുക്കളാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്.

വംശനാശം സംഭവിച്ച് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ 19 ജീവികളുടെ ത്രിമാന രൂപം സജ്ജീകരിച്ച് ഒരുക്കിയ ഗ്യാലറി, ജന്തു-ഭൗമശാസ്ത്രപരമായി വേര്‍തിരിക്കപ്പെട്ട സസ്തനികളുടെ ഗ്യാലറി എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രദര്‍ശന വസ്തുക്കളുടെ വിശദ വിവരങ്ങളടങ്ങിയ ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്. ഗവേഷകര്‍ക്കായി 2,226 പക്ഷികളുടെയും നിരവധി ഉഭയജീവികളുടെയും പഠന സ്‌പെസിമനുകളടങ്ങിയ റെപ്പോസിറ്ററിയും ഒരുക്കിയിട്ടുണ്ട്.

ആറരക്കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന്റെ നവീകരണം പൂര്‍ത്തീകരിച്ചത്. മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ തുറമുഖ-മ്യൂസിയം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. വനം മന്ത്രി കെ. രാജു വിശിഷ്ടാതിഥിയാകും.

Share this story