എല്ലാം തീരുമാനിച്ചത് ശിവശങ്കർ, മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല; സ്പ്രിംക്ലർ കരാറിൽ അന്വേഷണ റിപ്പോർട്ട്

എല്ലാം തീരുമാനിച്ചത് ശിവശങ്കർ, മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ല; സ്പ്രിംക്ലർ കരാറിൽ അന്വേഷണ റിപ്പോർട്ട്

സ്പ്രിംക്ലർ കരാറിന്റെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറാണ് എല്ലാം തീരുമാനിച്ചതെന്നും മാധവൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ശിവശങ്കറിനെതിരെ രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്

കൊവിഡിന്റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള കമ്പനിക്ക് മറിച്ചു നൽകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടർന്നാണ് മാധവൻ നായർ കമ്മിറ്റിയെ വെച്ച് സർക്കാർ അന്വേഷണം നടത്തിയത്.

കരാർ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ പോലും അറിയിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കരാർ നിബന്ധനകൾക്ക് മേൽ ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Share this story