ഉദയംപേരൂരിൽ റിമാൻഡ് പ്രതി മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്ന് സർക്കാർ

ഉദയംപേരൂരിൽ റിമാൻഡ് പ്രതി മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്ന് സർക്കാർ

ഉദയംപേരൂരിൽ റിമാൻഡ് പ്രതി ഷഫീക്ക് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡി മരണങ്ങൾ സിബിഐയ്ക്ക് വിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശിയായിരുന്നു ഷെഫീക്ക്. വയോധികയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ ഈ മാസം 11ന് ഉദയംപേരൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റിമാൻഡിൽ ഇരിക്കെ 13ന് വൈകിട്ടാണ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.

Share this story