പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്ന് ജയിംസ് മാത്യു എംഎൽഎ

പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്ന് ജയിംസ് മാത്യു എംഎൽഎ

കേന്ദ്ര ഏജൻസികളും യുഡിഎഫും മാധ്യമങ്ങളും ചേർന്നുള്ള പൊറാട്ട് നാടകത്തിന്റെ രണ്ടാം അങ്കത്തിനാണ് സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് തുടക്കമിടുന്നതെന്ന് ജയിംസ് മാത്യു എംഎൽഎ. ഇവർ വിവരമില്ലാത്തവരും നാട് നന്നാവണം എന്ന് ആഗ്രഹമില്ലാത്തവരുമാണെന്ന് ജനങ്ങൾക്ക് മനസ്സിലായി. ഇന്നത്തെ അടിയന്തര പ്രമേയത്തോടെ പ്രതിപക്ഷത്തിന് അടിയന്തര ചികിത്സ വേണമെന്നും വ്യക്തമായി. നല്ല മാനസിക നില അവർക്ക് ഉറപ്പിക്കാൻ വേണ്ട നടപടി ഇവിടെ നിന്ന് തുടങ്ങണം

ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി സഭയെ കാലത്തിന് മുമ്പേ സഞ്ചരിക്കാൻ പ്രാപ്തനാക്കിയതാണോ സ്പീക്കർ ചെയ്ത തെറ്റ്. കണ്ട പത്രത്തിൽ വന്ന വാർത്തയൊക്കെ പെറുക്കി കൂട്ടിയാണ് എം ഉമ്മർ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

കുഞ്ഞാലിക്കുട്ടിയെയും അബ്ദുൽവഹാബിനെയും മുനീറിനെയും കെ എം ഷാജിയെയുമൊക്കെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലേ. നാൽപത് വർഷത്തെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണ് ശ്രീരാമകൃഷ്ണൻ. ഇന്നല്ലെങ്കിൽ നാളെ ഉപ്പ് വെച്ച കലം പോലെ യുഡിഎഫ് തകരാർ കാരണമാകുന്നത് നിങ്ങളാകുമെന്നും ജയിംസ് മാത്യു പറഞ്ഞു.

Share this story