രണ്ട് വോട്ടിന് വേണ്ടി സിപിഎം ഏത് വർഗീയ പ്രചാരണവും നടത്തുമെന്ന് രമേശ് ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ വായ തുറന്നാൽ വർഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്നതാണിത്. തമിഴ്‌നാട്ടിൽ ഒരേ മുന്നണിയിൽ മത്സരിക്കുന്ന സിപിഎം കേരളത്തിൽ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പിൽ തുടങ്ങിവെച്ച വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളെ സന്ദർശിച്ചതിനെ കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു ചെന്നിത്തല

മതമൗലിക വാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയാണെന്നായിരുന്നു വിജയരാഘവന്റെ പരാമർശം. എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സർക്കാർ വർഗീയ പ്രചാരണത്തിന് കുട പിടിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കോൺഗ്രസും യുഡിഎഫും മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. തങ്ങളെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share this story