ആഴക്കടൽ മത്സ്യബന്ധനം: ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ചെന്നിത്തല; കരാർ വ്യവസ്ഥ മുഖ്യമന്ത്രി മറച്ചുവെക്കുന്നു

ആഴക്കടൽ മത്സ്യബന്ധനം: ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ചെന്നിത്തല; കരാർ വ്യവസ്ഥ മുഖ്യമന്ത്രി മറച്ചുവെക്കുന്നു

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ വ്യവസ്ഥ മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. ന്യൂയോർക്കിൽ മന്ത്രിയുമായി ഇഎംസിസി ചർച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു

നടക്കില്ലെന്ന് പറഞ്ഞ് മേഴ്‌സിക്കുട്ടിയമ്മ ഓടിച്ചുവിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജൻ പിടിച്ചു കൊണ്ടുവന്ന് പദ്ധതി നടപ്പാക്കാൻ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങൾ നിർമിക്കാനുള്ള കരാറിൽ ഒപ്പിട്ടു. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് പറയുന്നത്.

താൻ ആദ്യമാരോപണം ഉന്നയിച്ചപ്പോൾ ഏത് കമ്പനി എന്ത് കമ്പനിയെന്നാണ് മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചത്. ഇഎംസിസിയുടെ കൺസെപ്റ്റ് നോട്ടിലും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ കൊടുത്ത കത്തിലും അനുബന്ധ രേഖകളിലും തങ്ങൾ മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് വന്നതെന്നും ക്ഷണിച്ചിട്ടാണ് വന്നതെന്നും കമ്പനി പറയുന്നുണ്ട്.

ഫോട്ടോ പുറത്തുവന്നപ്പോൾ കമ്പനി പ്രതിനിധികൾ വന്നിരുന്നുവെന്നും ചർച്ച ചെയ്തത് എന്താണെന്ന് ഓർമയില്ലെന്നുമായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. ധാരാളമാളുകൾ ന്യൂയോർക്കിൽ വെച്ച് തന്നെ കണ്ടിരുന്നു. അതിൽ അവരും ഉണ്ടാകാമെന്നതായിരുന്നു മന്ത്രിയുടെ പിന്നീടുള്ള പ്രതികരണമെന്നും ചെന്നിത്തല പറഞ്ഞു.

Share this story