മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ ബോംബ് സ്ഥാപിച്ചതിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ ഉൽ ഹിന്ദ് ഏറ്റെടുത്തു
Feb 28, 2021, 10:40 IST
റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്വം ജെയ്‌ഷെ ഉൽ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തു. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്ന് സംഘടന പറയുന്നു
ഇപ്പോൾ നടന്നത് ട്രയലാണ്. സംഘടനക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലും. ഇസ്രായേൽ എംബസിക്ക് മുന്നിൽ ബോംബ് വെച്ചിട്ടും അന്വേഷണ ഏജൻസിക്ക് കണ്ടുപിടിക്കാനായില്ലെന്നും ജെയ്‌ഷെ ഉൽ ഹിന്ദ് പറയുന്നു
20 ജലാറ്റിൻ സ്റ്റിക് നിറച്ച സ്‌കോർപിയോ കാറാണ് കഴിഞ്ഞ ദിവസം മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ കാർ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വവരം അറിയിക്കുകയായിരുന്നു.