ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ; കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ; കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഈ മാസം 10ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് വിനോദിനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

യൂനിടാക് എംഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് മൊബൈലുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണിത്.

ലൈഫ് മിഷൻ കരാറിൽ കോഴ നൽകിയതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വാങ്ങിയ മൊബൈൽ ഫോൺ എം ശിവശങ്കർ, അഡീ. പ്രോട്ടോക്കോൾ ഓഫീസർ രാജീവൻ, പത്മനാഭ ശർമ, ജിത്തു, പ്രവീൺ എന്നിവർക്ക് ലഭിച്ചതായി കണ്ടെത്തിയിരുന്നു

ഐഎംഇ നമ്പർ പരിശോധിച്ചാണ് ആറാമത്തെ ഫോൺ ഉപയോഗിക്കുന്നത് വിനോദിനിയാണെന്ന് കണ്ടെത്തിയത്. ഈ ഫോണിൽ നിന്ന് യൂനിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Share this story