പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന കൊണ്ടാണ് താൻ ബി.ജെ.പിയില്‍ ചേര്‍ന്നത് : അബ്ദുള്‍ സലാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന കൊണ്ടാണ് താൻ  ബി.ജെ.പിയില്‍ ചേര്‍ന്നത് : അബ്ദുള്‍ സലാം

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന കൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അഴിമതിയില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും തിരൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം. ആര്‍എസ്എസുകാരെ സംഘി എന്ന് വിളിച്ച് അപമാനിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അസത്യങ്ങള്‍ പറഞ്ഞുകൊണ്ട് കേരളത്തിലെ ബി.ജെ.പിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ചൈന ഇന്ത്യയെ ആക്രമിക്കുകയാണെങ്കില്‍ ആദ്യം അതിര്‍ത്തിയില്‍ പോയി ആര്‍.എസ്.എസുകാരാണെന്നും വേറെയാരും അതിന് തയ്യാറാകില്ലെന്നും അബ്ദുള്‍ സലാം പറയുന്നു.

‘പലരും എന്നോട് ചോദിച്ചു, സാര്‍ മോദിക്ക് പഠിക്കുവാണോ, മോദി സാറിന് പഠിക്കുവാണോയെന്ന് . ഗ്രീന്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ, സ്മാര്‍ട്ട് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ കോഴിക്കോട് ഞാന്‍ സ്വപ്നം കണ്ടതാണ്. അങ്ങനെയൊരു പ്രധാനമന്ത്രിയോടുള്ള ആരാധന കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കള്ളത്തരങ്ങള്‍ പറഞ്ഞ് കേരളത്തിലെ ബി.ജെ.പിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അത് ആരാണെന്ന് നോക്കിയാല്‍ നമുക്ക്
കാണാം.’-അദ്ദേഹം പറയുന്നു. കോഴിക്കോട് സര്‍വകലാശാലയിലെ മുന്‍ വിസി കൂടിയായ അബ്ദുള്‍ സലാം 2019 ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

Share this story