നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണ് ഫോണിലൂടെ ചീത്ത വിളിക്കുന്നത്: പി സി ജോർജ്

നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണ് ഫോണിലൂടെ ചീത്ത വിളിക്കുന്നത്: പി സി ജോർജ്

തനിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് പിസി ജോർജ്. നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണ് ഫോണിൽ വിളിച്ചും സോഷ്യൽ മീഡിയ വഴിയും അധിക്ഷേപം നടത്തുന്നത്. താനിപ്പോഴും ഈരാറ്റുപേട്ടയിൽ തന്നെയുണ്ട്.

ഈരാറ്റുപേട്ടയിലെ വർഗീയവാദികളോട് വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞത് നുണ പ്രചാരണത്തിന് വഴിവെച്ചു. താൻ മുസ്ലിം സമുദായത്തിന് എതിരാണെന്ന രീതിയിൽ ഇത് പ്രചരിച്ചു. മണ്ഡലത്തിൽ മത്സരിച്ച മൂന്ന് പേരും ക്രിസ്ത്യൻ സ്ഥാനാർഥികളായതിനാൽ വലിയ തോതിൽ ക്രിസ്ത്യൻ വോട്ടുകൾ വിഭജിച്ചു

ദൈവം സഹായിച്ചാൽ ഇനിയും പൂഞ്ഞാറിൽ മത്സരിക്കും. മുന്നണി പ്രവേശനത്തിന് ഇനിയും സാധ്യതയുണ്ട്. രാഷ്ട്രീയത്തിൽ ഇനിയും ഒന്നിനോടും നോ പറയരുതെന്നാണ് കരുതുന്നത്. യുഡിഎഫിൽ ഇപ്പോഴുള്ളവർ മാറി മുന്നണി ശക്തമാക്കുന്നവർ വരികയാണെങ്കിൽ നോക്കാമെന്ന് പിസി ജോർജ് പറഞ്ഞു.

Share this story