വൈറ്റിലയിൽ ട്രാൻസ്‌ജെൻഡറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വൈറ്റിലയിൽ ട്രാൻസ്‌ജെൻഡറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വൈറ്റിലയിൽ ട്രാൻസ്‌ജെൻഡറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി സ്വദേശി രാജേഷ്(ശ്രീധന്യ-33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈറ്റിലയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടത്.

രാജേഷ് അടക്കം രണ്ട് ട്രാൻസ്‌ജെൻഡറുകളാണ് ഇവിടെ താമസം. താഴത്തെ നിലയിൽ ഇവരുടെ വീട്ടുടമസ്ഥനാണ് താമസിക്കുന്നത്. ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായിരുന്നു രാജേഷ്. കൊവിഡിനെ തുടർന്ന് സർവീസ് നിലച്ചതോടെ ജോലിയില്ലാത്ത നിലയിലായിരുന്നു.

രണ്ട് ദിവസം മുമ്പ് പനിയും ഛർദിയെയും തുടർന്ന് മുറിയിൽ തന്നെ കഴിയുകയായിരുന്നു. സുഹൃത്തുക്കളാണ് ഇയാൾക്ക് ഭക്ഷണവും മരുന്നും എത്തിച്ചിരുന്നത്. രണ്ട് ദിവസമായി ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് രാജേഷിന്റെ വീട്ടുടമസ്ഥനെ സുഹൃത്തുക്കൾ വിളിച്ചു നോക്കുകയും ഇയാൾ മുകളിൽ ചെന്നു നോക്കുമ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

Share this story