പരിശോധന കുറയ്ക്കുന്നു മരണനിരക്ക് കൂടുന്നു, കേരളം കൊവിഡിൽ കിതയ്ക്കുന്നു: ​സൺഡേ തട്ടിപ്പ് പൊളിച്ച് പി.കെ കൃഷ്ണദാസ്

പരിശോധന കുറയ്ക്കുന്നു മരണനിരക്ക് കൂടുന്നു, കേരളം കൊവിഡിൽ കിതയ്ക്കുന്നു: ​സൺഡേ തട്ടിപ്പ് പൊളിച്ച് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: കേരളത്തിൽ നിലവിൽ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ​ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ പ്രവണതയ്ക്ക് വിപരീതമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധമെന്ന് കൃഷ്ണദാസ് വ്യക്തമാക്കുന്നു. മെയ് 12 മുതൽ ജൂൺ 9 വരെ കേരളത്തിന്റെ മരണനിരക്ക് ആശങ്കാജനകമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ കാരണം അല്ലെങ്കിൽ പരിശോധന വൈകിയത് കാരണമാണ് കേരളത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോവിഡ് മരണങ്ങളുടെ പ്രാഥമിക കണക്കെടുപ്പിന് ആരോഗ്യവകുപ്പ് മരണസംഖ്യ കുറവുള്ള ഞായറാഴ്ച പോലുള്ള ദിവസങ്ങളിൽ മറ്റു ദിവസത്തെ കണക്കുകൾ ചേർക്കുന്നുണ്ടെന്ന് കൃഷ്ണദാസ് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

;

പരിശോധന കുറയ്ക്കുന്നു മരണനിരക്ക് കൂടുന്നു; കേരളം കൊവിഡിൽ കിതയ്ക്കുന്നു
കേരളത്തിൽ നിലവിൽ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ​ഗുരുതരമായ സാഹചര്യമാണുള്ളത്. ലോക്ക്ഡൗൺ എങ്ങനെ ഒഴിവാക്കുമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് സംസ്ഥാന സർക്കാർ. പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ പ്രവണതയ്ക്ക് വിപരീതമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധം. ഇന്ത്യയിൽ, പ്രതിവാര പോസിറ്റീവ് കേസുകളുടെ 28 ദിവസത്തെ കണക്ക് പ്രകാരം കേസുകൾ 80 ശതമാനവും മരണങ്ങൾ 30 ശതമാനവും കുറഞ്ഞു.

മെയ് 12 മുതൽ ജൂൺ 9 വരെ കേരളത്തിന്റെ മരണനിരക്ക് 2. 72% ആണ്, ഇത് ഗുരുതരമായ ആശങ്കാജനകമാണ്. ഈ 28 ദിവസ കാലയളവിൽ 4,384 പേർ മരിച്ചു, സംസ്ഥാനത്തെ മൊത്തം കോവിഡ് മരണങ്ങളിൽ മൂന്നിൽ നാല് ഭാഗവും കേരളം പൂർണമായും പൂട്ടിയിട്ടിരുന്ന സമയത്താണെന്നതാണ് ലോക്ക്ഡൗൺ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മെയ് 5-12 മുതൽ 488 കോവിഡ് -19 മരണങ്ങളും 2,67,002 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനം പൂർണമായും പൂട്ടിയിട്ട ആഴ്ചയിൽ ജൂൺ 2 മുതൽ 9 വരെ 1,214 മരണങ്ങളും 1,08,165 കേസുകളും രേഖപ്പെടുത്തി. പ്രതിവാര മരണങ്ങളിൽ 149% വർദ്ധനവ്, കേസുകളിൽ 59% കുറവ്. മെയ് 12 ന് അവസാനിക്കുന്ന ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ആഴ്ച കേരളം പരിശോധന 22% കുറച്ചു. ആർടിപിസിആർ ഇല്ലാത്ത് വിനയായി. തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ കാരണം അല്ലെങ്കിൽ പരിശോധന വൈകിയത് കാരണമാണ് കേരളത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നത്.

കേരളത്തിൽ പ്രധാനമായും വിശ്വസനീയമല്ലാത്ത Rapid antigen test ആണ് നടക്കുന്നത്. അതിൽ തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ 40% വരെ ഉയർന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാൻ കാരണമെന്നാണ് ആരോ​ഗ്യരം​ഗത്തെ പ്രമുഖരുടെ അഭിപ്രായം. മെയ് മാസത്തിൽ 5-12വരെ കേരളം 9.5 ലക്ഷം ടെസ്റ്റുകൾ നടത്തിയപ്പോൾ ജൂൺ 2 മുതൽ 9 വരെ 7.5 ലക്ഷം ടെസ്റ്റുകൾ മാത്രമാണ് നടത്തിയത്. കോവിഡ് മരണങ്ങളുടെ പ്രാഥമിക കണക്കെടുപ്പിന് ആരോഗ്യവകുപ്പ് മരണസംഖ്യ കുറവുള്ള ഞായറാഴ്ച പോലുള്ള ദിവസങ്ങളിൽ മറ്റു ദിവസത്തെ കണക്കുകൾ ചേർക്കുന്നു. രണ്ടാഴ്ച മുമ്പത്തെ ഞായറാഴ്ച പ്രഖ്യാപിച്ച 206 മരണങ്ങളിൽ 70 എണ്ണം മെയ് മാസത്തിലും 18 ഏപ്രിൽ മാസത്തിലും സംഭവിച്ചതാണ്. (88 പഴയ മരണങ്ങൾ ചേർത്തിരുന്നില്ലെങ്കിൽ ഞായറാഴ്ച മരണനിരക്ക് 118 ആകുമായിരുന്നു).

Share this story