മധ്യവയസ്‌കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

honey

കോട്ടയം വൈക്കത്ത് മധ്യവയസ്‌കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ. നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. വെച്ചൂർ കുന്നപ്പള്ളിൽ രതിമോൾ, ഓണംതുരുത്ത് പടിപ്പുരയിൽ രഞ്ജിനി, കുമരകം ഇല്ലിക്കുളംചിറ ധൻസ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്

്‌രതിമോളുടെ ബന്ധുവായ മധ്യവയസ്‌കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചത്. നിർമാണ തൊഴിലാളിയായ ഇയാളെ ജോലി ആവശ്യത്തിനെന്ന പേരിൽ വിളിച്ചുവരുത്തി. ഈ സമയം രഞ്ജിനി നഗ്നയായി മധ്യവയസ്‌കന്റെ മുറിയിലെത്തി. ഇതിന് പിന്നാലെ ധൻസും മുറിയിൽ കയറി ഇവരുടെ ദൃശ്യം പകർത്തുകയായിരുന്നു

യുവാവ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ ഒത്തുതീർപ്പാക്കാമെന്നും രതിമോൾ പറഞ്ഞു. പിന്നീട് പലപ്പോഴായി രതിമോളും ധൻസും ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ഇല്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്നു. ഇതോടെയാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്.
 

Share this story