സിദ്ധിഖ് കാപ്പന്റെ ജാമ്യത്തിനായി കെയുഡബ്ല്യുജെ വീണ്ടും സുപ്രീം കോടതിയിൽ

സിദ്ധിഖ് കാപ്പന്റെ ജാമ്യത്തിനായി കെയുഡബ്ല്യുജെ വീണ്ടും സുപ്രീം കോടതിയിൽ

ഡൽഹി: ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രീം കോടതിയെ സമീപിച്ചു.

ഉത്തർപ്രദേശിൽ ഹർജി നൽകാനുള്ള സാഹചര്യമില്ലെന്നും സിദ്ധിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ജയിലിൽ സിദ്ദിഖ് കാപ്പന്റെ ജീവൻ അപകടത്തിലാണെന്നും ഹർജിയിൽ പറയുന്നു.

Share this story