മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി

veena
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരായ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കാനുള്ള രേഖകളില്ല. പത്ര വാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്നും കോടതി അറിയിച്ചു. പിണറായി വിജയന്റെ മകൾ വീണയടക്കം സിഎംആർഎൽ കമ്പനിയോട് വാങ്ങിയത് മാസപ്പടിയാണെന്നും അന്വേഷിച്ച് നടപടി എടുക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
 

Share this story