മറുനാടനിലെ റെയ്ഡ്: മാധ്യമപ്രവർത്തകന്റെ ഫോൺ ഉടൻ തിരിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി

high court

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനുള്ള ഭാഗമായി മാധ്യമപ്രവർത്തകൻ വിശാഖിന്റെ ഫോൺ പിടിച്ചെടുത്ത പോലീസ് നടപടിക്കെതിരെ ഹൈക്കോടതി. പ്രതിയാല്ലാത്ത ആളുടെ മൊബൈൽ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസ്സിലായാനെ. അദ്ദേഹത്തിന്റെ ഫോൺ ഉടൻ വിട്ടുനൽകണം. മാധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞു

കേസിൽ അന്വേഷണം നടത്താം. എന്നാൽ പ്രതി അല്ലാത്ത ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കാൻ സാധിക്കും. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. ഷാജൻ സ്‌കറിയയെ പിടിക്കാൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. അതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിർദേശിച്ചു.
 

Share this story