സ്പർധയും ധ്രൂവീകരണവുമാണ് ഏക സിവിൽ കോഡ് ചർച്ചകൾ ലക്ഷ്യം വെക്കുന്നത്: മുസ്ലിം ലീഗ്

civil

ഏക സിവിൽ കോഡിൽ നിയമ കമ്മീഷന് മറുപടിയുമായി മുസ്ലിം ലീഗ്. ജനങ്ങൾക്കിടയിൽ സ്പർധയും വർഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലെ പുതിയ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്നും ലീഗ് കുറ്റപ്പെടുത്തി. ഏക സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണ്. 

1937ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം പിന്തുടരാമെന്ന് സ്വമേധായ പ്രഖ്യാപനം നടത്തിയവർക്കെല്ലാം ശരീഅത്ത് നിയമം ബാധകമാണെന്നും അല്ലാത്തവർക്ക് മറ്റ് നിയമങ്ങൾ പിന്തുടരാമെന്നും അംബേദ്കർ വിശദീകരിക്കുന്നുണ്ട്. ആ വിശദീകരണത്തിലൂടെ ശരീഅത്ത് നിയമം ആഗ്രഹിക്കുന്നവർക്ക് അതിന് തടസ്സമാകുന്ന തരത്തിൽ ഏകീകൃത സിവിൽ കോഡ് ഉണ്ടാകില്ലെന്ന ഉറപ്പാണ് നൽകുന്നതെന്നും ലീഗ് നൽകിയ കത്തിൽ പറയുന്നു.
 

Share this story