താനൂർ ബോട്ട് അപകടം: നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും; തെരച്ചിൽ തുടരുന്നു

nasar

താനൂരിൽ ബോട്ട് അപകടത്തിൽ 22 പേരുടെ മരിച്ച സംഭവത്തിൽ ബോട്ടുടമ നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചേർക്കും. ഇന്നലെ കോഴിക്കോട് നിന്നുമാണ് നാസറിനെ പിടികൂടിയത്. ജനരോഷം കണക്കിലെടുത്ത് നാസറിനെ ഇന്നലെ താനൂർ സ്‌റ്റേഷനിൽ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്‌റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്

ഇന്നലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശി സ്രാങ്ക് ദിനേശനും ജീവനക്കാരനായ രാജനും ഒളിവിലാണ്. മുൻ ദിവസങ്ങളിലും അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

ബോട്ടപകടമുണ്ടായ സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന ഇന്നും തെരച്ചിൽ നടത്തുകയാണ്. ആരെയും കണ്ടെത്താനുള്ളതായി സ്ഥിരീകരണമില്ലെങ്കിലും ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്ര പേർ ബോട്ടിൽ കയറിയെന്ന് കൃത്യമായ കണക്ക് ഇല്ലാത്തതാണ് പ്രതിസന്ധി.
 

Share this story