വായ്പാ പരിധി കുറച്ചതിനെ കുറിച്ച് വി മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞു: ധനമന്ത്രി

balagopal

വായ്പാ പരിധി കുറച്ച കേന്ദ്ര നടപടിയെ കുറിച്ച് വി മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 1.75 ലക്ഷം കോടിയാണ് സംസ്ഥാനത്തെ ഒരു വർഷത്തെ ചെലവ്. മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഏപ്രിലിൽ 2000 കോടി കടമെടുക്കാൻ അനുമതി നൽകിയിരുന്നു. 15,390 കോടിയാണ് മെയ് മാസത്തിൽ അനുമതി നൽകിയത്. 

32,442 കോടി രൂപ വായ്പ എടുക്കാൻ നിലവിലെ ചട്ടപ്രകാരം അവകാശമുണ്ട്. വായ്പ പരിധി ചുരുക്കിയതിനെ പറ്റി കേന്ദ്രത്തിന് വിശദീകരണമില്ല. കേന്ദ്രം 6.4 ശതമാനമാണ് കടമെടുക്കുന്നത്. വി മുരളീധരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. ബിജെപിയുടെ ആഭ്യന്തര വിഷയമാണോ ഇതെന്നും ബിജെപി ഓഫീസിലിരുന്ന് എഴുതിയ കണക്കായിരിക്കും മുരളീധരൻ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
 

Share this story